Sunday, December 14, 2014

പ്രണയം Aug/2013

എന്റെ സ്വാർതതക്കൂട്ടിൽ  നിന്നെ ഞാനടക്കില്ല
നിന്നെ ഞാനാകപ്പാടെ വിഴുങ്ങിയതല്ലേ?

എന്റെയോരോ കോശങ്ങളിലും പാതിയായ്
നീ പടർന്നു വളർന്നിരിക്കുന്നു

നിന്നിൽ നിന്നുടലാർന്ന കുഞ്ഞു മുഖങ്ങളിൽ
നിന്നെ വരച്ചു വച്ചിരിക്കുന്നു

ചിത്തഭ്രമം പോലെയീ പ്രണയം
ഞാനെന്നെ മറന്നു പോകുന്നു!

മഴയ്ക്കൊടുവിൽ 12/Aug/2001


മദ്യം മണക്കുന്ന മഴയിലെക്കാണംമയുടെ
മിഴിനീരോഴുകി വീണത്‌ .
പകുതി വെന്ത വാക്കുകൾ തൊണ്ടയിൽ കുത്തി
നീറി നിൽക്കുംബോഴെന്റെ നെറുകിൽ മഴയെന്തോ കോറി

സന്ധ്യയിലെ കറുത്ത മഴയിലെക്കൊരാൾ
ഒരു വര പോലെ നടന്നു മറയുന്നതും നോക്കി
പടിചാരി നിൽക്കുമ്പോൾ
വാടി വീണ വെളുത്ത പൂക്കളെ മഴ കളിയാക്കി

തെക്കേ തൊടിയിൽ കാക്കകൾ കലശൽ കൂട്ടുമ്പോഴും
അസമയത്തെ മഴയിൽ,
നെഞ്ചിലൊരു ചിത കെട്ട് , തേങ്ങി .
ഒർമ്മകലെന്നുമെരിഞ്ഞു  തീരാത്ത ചിതയിൽക്കുരുങ്ങി.

ചോരുന്ന തറവാട്ടു മച്ചിൽ
'ശീപോതി' മഴയിലോഴുകിപ്പോയി
ഒടുവിലൊരു മഴനൂലിൽ പിടിച്ചു
ഞാനും മേലോട്ട്... മേലോട്ട്...